ഭൂമി തർക്കത്തിൽ ഇടപെട്ടു; ഹരിയാനയിൽ അന്ധനായ ഇമാമിനേയും ഭിന്നശേഷിക്കാരി ഭാര്യയേയും വെട്ടിക്കൊന്ന നിലയിൽ

Webdunia
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (15:12 IST)
ഹരിയാനയിൽ അന്ധനായ ഇമാമിനേയും ഭിന്നശേഷിക്കാരി ഭാര്യയേയും വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തി. സോനെപത് ജില്ലയിലെ മാണിക് മജ്രിയിലെ പള്ളിയോട് ചേര്‍ന്നുള്ള മുറിയിലാണ് ഇരുവരേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 
 
പാനിപട്ട് ജില്ലയിലെ മൊഹാലി ഗ്രാമത്തില്‍ താമസക്കാരായ ഇര്‍ഫാന്‍ (36), ഭാര്യ യാസ്മിന്‍ ഏലിയാസ് മീന (25) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയിലെ പ്രഭാത പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ എത്തിയവരാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.
 
കൊലപാതകത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ ദിവസം ദമ്പതിമാരെ ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രദേശവാസി പൊലീസിനോടു പറഞ്ഞു.
 
പ്രദേശത്തെ എല്ലാവരുമായി സൌമ്യമായി ഇടപെടുന്ന ആളായിരുന്നു ഇമാം. ഭൂമി തര്‍ക്കത്തെത്തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം രണ്ട് സംഘങ്ങള്‍ തമ്മില്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. തർക്കം അവസാനിപ്പിക്കുന്നതിനായി ഇമാം ഇടപെട്ടു, പക്ഷേ ഒരു സംഘം ആളുകൾ ഇദ്ദേഹത്തിനു നേരെ തിരിയുകയായിരുന്നു. തുടര്‍ന്ന് സംഘം ഇമാമിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഗ്രാമവാസികള്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

അടുത്ത ലേഖനം
Show comments